Monday, September 27, 2010

ശ്രുതിയും പൊന്‍ നൂപുരവും വളയും
കരളില്‍ മേളം ചാര്‍ത്തുകയായ്
സ്മൃതിയും പൊന്‍കനവും തിരികെ
മനസ്സില്‍ കാല്‍ത്തള അണിയുകയായി...

പുണ്യാഹം തേടും തേവാരകാറ്റില്‍
മെയ്യാകെ കുളിരും നേരം
ഗന്ധര്‍വ്വന്‍ പാടും തില്ലാന രാഗം
മനമാകെ പടരും നേരം
എന്റെ ഹൃദന്ത തടങ്ങളിലസുലഭ-
ലഹരികളലയടിച്ചുയരുകയായ്...

സ്വപ്‌നങ്ങള്‍ പൂക്കും സ്വര്‍ഗീയ യാമം
ഹിന്ദോളം മൂളും നേരം
ആകാശച്ചോട്ടില് മിന്നാരം മിന്നും
നക്ഷത്രമുണരും നേരം
എന്റെ മനസിലെ നിര്‍വൃതി മിഴികളില്‍
പത പതഞ്ഞുണര്ന്നലിയുകയായ്... ‍

No comments:

Post a Comment